Posts

രൂപം

Image
ഇരുൾ നിറഞ്ഞ ആ കെട്ടിടത്തിനുള്ളിൽ അവൻ ഭയചകിതനായി നിന്നു. ആൾതാമസം ഉള്ള മേഖലകളിൽ നിന്നും ഒട്ടേറെ വിട്ടുനിൽക്കുന്നതിനാൽ അന്തരീക്ഷം പേടിപ്പെടുത്തുന്ന ഒരു നിശബ്ദതയിൽ സ്തബ്ധമായിരുന്നു. ചീവീടുകൾ പോലും ശബ്ദം ഉണ്ടാക്കാൻ ഭയന്ന രാത്രി. പണി തീരും മുൻപേ ഉപേക്ഷിക്കപ്പെട്ട ആ കെട്ടിടം ശരിക്കും ശാപം പിടിച്ചത് തന്നെയാണെന്ന് അവനു തോന്നി. തേച് മിനുസ്സപെടുത്താത്ത ഭിത്തിയുടെ പരുക്കൻപുറത് അവൻ തന്റെ ചുമൽ ചാരിവച് ശ്രദ്ധിച്ചു. നന്നായി ഉറപ്പിക്കാതെ വച്ച കട്ടിളയിലൂടെ ഇരുട്ട് പൂണ്ടുകിടക്കുന്ന അകത്തെ മുറിയിലേക്കു അവൻ ചുഴിഞ്ഞു നോക്കി. നെറ്റിയിൽ നിന്നും ഒന്ന് രണ്ട് തുള്ളി വിയർപ്പ് ഒഴുകി നിലത്തേക്ക് വീണു. ഭിത്തിയിൽ വച്ച തന്റെ കൈപ്പത്തിയുടെ തൊട്ടടുത്തുകൂടെ ഒരു ചിലന്തി അതിവേഗം പോയത് അവൻ അറിഞ്ഞില്ല. തന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം ആ കെട്ടിടത്തിന്റെ ഇരുണ്ട ഭാഗങ്ങളിൽ തട്ടി പ്രതിഫലിക്കുന്നതായി അവനു തോന്നി. ശരിക്ക് നോക്കി. ഇല്ല. ഒന്നുമില്ല. എല്ലാം തന്റെ തോന്നലാണ്. ഇവിടെ ആരുമില്ല. അവൻ സ്വയം പറഞ്ഞുകൊണ്ട് ഭിത്തിയോട് പുറം തിരിഞ്ഞു നിന്നു. മുൻകരുതലായി എടുത്ത കത്തി കൈയിലെടുത്ത് അതിന്റെ മൂർച്ച ഉറപ്പുവരുത്തി. മേൽക്കൂരയിലെ ഏതോ വിട

പോസ്റ്റ്‌മാൻ

Image
പഠിപ്പിച്ച അധ്യാപിക അല്ല. എങ്കിലും അവരോട് എനിക്ക് തികഞ്ഞ ബഹുമാനം ഉണ്ടായിരുന്നു. വെളുത്ത് തുടുത്ത ശരീരമെങ്കിലും അതിസുന്ദരമായ  രൂപമൊന്നും ആയിരുന്നില്ല. എങ്കിലും കുട്ടികളെ ഓർമിപ്പിക്കുന്ന എന്തോ ഒന്ന് ആ മുഖത്ത് ഉണ്ടായിരുന്നു. സാധാരണ അധ്യാപകരിൽ കാണുന്ന ഒരു ഒതുക്കമുള്ള സംഭാഷണരീതി ആയിരുന്നില്ല അവർക്ക്. നമ്മുടെ വീട്ടിലെ അമ്മമാരും അമ്മായിമാരും ഒക്കെ സംസാരിക്കുന്നത് ഓർമിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു അത്. ചിലപ്പോൾ അതുകൊണ്ടാവാം,  ബഹുമാനത്തെക്കാളുപരി അവരോട് ഒരു സ്നേഹം ആയിരുന്നു മുറ്റി നിന്നിരുന്നത്. വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. കുഴപ്പമില്ലാത്ത രീതിയിൽ തന്നെയായിരുന്നു പരിചയം പുതുക്കിയതും. ഞാൻ പഠിച്ച സ്കൂളിൽ നിന്നും സ്ഥലം മാറ്റം കിട്ടിയ അവർ പിന്നെയും പല ട്രാൻസ്ഫറുകൾക്കു ശേഷം ഞാൻ ജോലി ചെയ്യുന്ന പോസ്റ്റ് ഓഫീസ് പരിധിയിലെ സ്കൂളിൽ എത്തിയിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇന്നാണ് അവരെ വീണ്ടും കണ്ടത്. ആദ്യത്തെ കാഴ്ച ഒത്തിരി സന്തോഷം നൽകിയെങ്കിൽ, ഇന്ന്... ഹൊ... കണ്ണിൽ എന്തോ പോയി. കറുത്ത ഉറുമ്പാണ്... എടുത്തു കളഞ്ഞിട്ട് വെള്ളമൊഴിച്ചു കഴുകിക്കളഞ്ഞിട്ടും നീറ്റൽ മാറുന്നില്ല. കണ്

മഴ

മഴയെ നിന്നോട് എനിക്ക് നന്ദിയുണ്ട്. നീ തന്ന തണുപ്പിലാണ് ഞാൻ സ്നേഹത്തിന്റെ ചൂട് അറിഞ്ഞിട്ടുള്ളത്. കുഞ്ഞായിരുന്നപ്പോൾ അമ്മയുടെ ചൂട് പറ്റി ഉറങ്ങിയപ്പോഴും, വിദ്യാർത്ഥിയാവാൻ അച്ഛന്റെ ചൂടുള്ള കൈത്തലം പിടിച്ചു നടന്നപ്പോഴും, കാമുകിയുടെ ചുംബനത്തിന്റെ ചൂടറിഞ്ഞപ്പോഴും, പിന്നീടവൾ ഭാര്യയായി രാത്രികൾക് ചൂട് പകർന്നപ്പോഴും, കുഞ്ഞുമക്കളെ നെഞ്ചിലെ ചൂടേകി ഉറക്കിയപ്പോഴും, അവസാനമൊരു മാവിൻ തടിയുടെ ചൂടിലൊടുങ്ങുപോഴും, മഴയെ നീയുണ്ടായിരുന്നു, നീയുണ്ടാകും. നിന്റെ തണുപ്പിലീ ചൂടിനും മാധുര്യം.

YouReview - The YouTube channel

Image
Click  on here to visit the channel

ഒന്നാമൻ

Image
മഴ പെയ്തുകൊണ്ടിരുന്നു... പൊടികൊണ്ട് മൂടിയ വഴിയോരചെടികളെ കഴുകി, ചുട്ടുപഴുത്ത ടാർവഴിയെ തണുപ്പിച്ചു കൊണ്ട് ആകാശം തൻറെ തോരാക്കണ്ണുനീർ പൊഴിച്ചു... വേനൽമഴയാണ്... കുട കരുതാത്ത മനുഷ്യരും കുടയില്ലാത്ത പൂച്ച, പട്ടി, കോഴി മുതലായ പക്ഷിമൃഗാദികളും മഴയിൽ നിന്ന് രക്ഷനേടാൻ പരക്കം പായുമ്പോൾ, നനഞ്ഞ്, മഷി പടർന്ന ഒരു സർട്ടിഫിക്കറ്റും ചൂടുപിടിച്ച മനസ്സുമായി ഒരു വിഡ്ഢിയെപ്പോലെ അയാൾ ആ മഴയിൽ നടന്നു. ചങ്കു തകരുന്നപോലെ... ദേഹമാകെ നനഞ്ഞിരിക്കുന്നു. നനഞ്ഞ തൂവാല പോലെ കയ്യിലിരിക്കുന്ന സർട്ടിഫിക്കറ്റ്. 'ഫസ്റ്റ് പ്ലേസ് അരവിന്ദ് സി. പി.'. മഷി മങ്ങിയതിനാലോ മഴവെള്ളം കാഴ്ചയെ മറച്ചതിനാലോ അരവിന്ദ് 'അരവട്ട്' എന്നാണ് കാണുന്നത്. അതെ അരവട്ട്... ഇതുവരെ കാണിച്ച വട്ടുകൾ വെച്ച് നോക്കുമ്പോൾ ഇത് അരവട്ട് മാത്രം. ഫസ്റ്റ് പ്ലേസ് അരവട്ട് സി. പി. ഇത് കേട്ട് പ്രകൃതി പോലും ഇടിനാദം മുഴക്കി അട്ടഹസിക്കുന്നു... " 'ക്വിസ്, ക്വിസ്' എന്ന് പറഞ്ഞു നടന്നു ഒത്തിരി കാശ് കളഞ്ഞില്ലേ ഇതുവരെ എന്തെങ്കിലും കിട്ടിയോ ! " എന്ന് കൂട്ടുകാരും പിന്നീട് വീട്ടുകാരും ചോദിച്ചപ്പോഴും ആത്മവിശ്വാസം തകരാതിരുന്നതിൽ അവളും ഒരു കാ